Friday, 26 December 2014

പഥിക മാനസം --കവിത






കവിത


പഥിക മാനസം


വഴിയോരക്കാഴ്ചക.ള്‍  പേറി
പോകുന്നൂ , പഥിക മാനസം.

ഇരുളും കാട്ടുപാതകള്‍,വെട്ടം
പുരണ്ടതാം  വയലേലക.ള്‍
നിര്‍ന്നിമേഷം  വെയി.ല്‍ കൊള്ളാ.ന്‍
മാനം  നോക്കുന്ന  കായലിന്‍
മൗനം:, കാട്ടുപൊന്തക.ള്‍,നീളെ
കാറ്റൂതുന്ന   കരിമ്പന..
മലകള്‍ നിര്‍നിദ്രം  താരാ-
ഗണങ്ങളോടുറ്റ  സൗഹൃദം
പങ്കു വെയ്ക്കുന്ന  രാപ്പകല്‍ ;
പുഴയെ കാക്കുന്ന  തോണികള്‍...

ഞാറ്റുപാട്ടിന്‍റെ  ശീലുക.ള്‍
മറക്കാത്തൊരു  മങ്കമാര്‍
മണ്ണിനോടെന്തു ചൊല്ലുന്നൂ?
“സീതയെപ്പോലെ  ജീവിതം”.

ചെളിക്കണ്ടത്തിലേക്കാഴ്ത്തി
നടുന്ന മിഴിനീര്‍ക്കണം
പെയ്യുന്ന മഴപോ.ല്‍; വയലി.ന്‍
മാറിലേക്കാണു നോവിന്‍റെ
കണങ്ങള്‍ പാറി വീഴുന്നു—
വിള നല്‍കാത്ത കിനാവുക.ള്‍

വഴിയോര ക്കാഴ്ചകള്‍ പേറി
നീറുന്നൂ  പഥിക മാനസം.

കൗമാരം പീലി നീര്‍ത്തുന്ന
കാവുകള്‍ പൂത്തുലഞ്ഞത്,
കിനാക്കാണാത്ത സ്വര്‍ഗത്തി.ന്‍
താഴ്വാരം  തളിരാര്‍ന്നത്‌,
വയലില്‍ പൂവിട്ടു നില്‍ക്കുന്നൂ
പണിയാളന്‍റെ  മനോലത.
കാറ്റിലാടുന്നപുന്നെല്ലിന്‍
മുടി  മാടുന്ന  തത്തകള്‍
കൊത്തി കൊത്തി കൊറിക്കുന്നൂ
പാലുറക്കാത്ത സൗഹൃദം.
കനം വെച്ച കതിരി.ല്‍  പച്ച
നെല്ലോലത്തലപ്പുക.ള്‍
തൊട്ടു നോക്കുന്നു ,നാണം പൂ-
ണ്ടോടുന്നൂ ...കുഞ്ഞാറ്റകള്‍.

പൂത്ത പുല്‍ മേടുക.ള്‍  പച്ച-
ക്കാടുകള്‍,വനരധ്യക.ള്‍
മുളം തണ്ടുകള്‍  മൂളുന്ന
കാടകം ,കുളിരാര്‍ന്നിടും
ചോലകള്‍ ,പേടിയോരാതെ
മാനുക.ള്‍  മേഞ്ഞു നില്‍ക്കവേ
ഈണം  പോരാത്ത  പാട്ടുകള്‍
വീണ്ടും പാടുന്നു  പക്ഷികള്‍ .

മാനത്തെ  മേഘസഞ്ചയം
താഴത്തന്തിയുറങ്ങുവാ.ന്‍
മലമോളില്‍  വിരിക്കുന്നൂ
കോടമഞ്ഞി.ന്‍  വിരിപ്പുക.ള്‍..

ആല്‍മരത്തണ.ല്‍, പാന്ഥന്‍റെ
തോ.ള്‍ സഞ്ചിക്കിയലും ധനം  
മധുരം കാത്തു വെയ്ക്കാത്ത
പാഴ്ക്കിനാവിന്‍റെ  ലാഘവം .

മണലാം മെത്തയി.ല്‍ കണ്ണും
മനവും പൂട്ടി കിടക്കയോ
വഞ്ചിയും വലയും—തേടി
വന്നില്ലാ തുഴ പോയവന്‍.

ഇരുളാം തിരമാലക.ള്‍
വിളിക്കുന്നൂ – “വരൂ...വരൂ “
“പോകല്ലേ “എന്നു തീരത്തെ
തെങ്ങോലത്തലപ്പുക.ള്‍!

ഹരിത ഭംഗികള്‍  പിന്നിട്ടോ –
നെത്തി നില്‍ക്കുന്ന പട്ടണം
അസ്ത്രവേഗത്തില്‍ നിന്നോടി
മാറുന്ന ചെറുജീവി പോ.ല്‍ .

മനോരമ്യതയേലാത്ത
പുറമ്പോക്കുക.ള്‍ കാണവേ
ഹൃത്തിലൂറുന്ന  നോവാലെ
വേവുന്നൂ  പഥിക മാനസം.

ചുട്ടു പൊള്ളുന്നു ,നീറുന്നൂ,
കരിയുന്നൂ  പെറ്റനാടിന്‍റെ
ഹൃത്തടം, കണ്ണുപൊത്തുന്നൂ,
കരയുന്നെ.ന്‍ ,തപ്ത മാനസം..

(ശാന്തകുമാരി  വിജയന്‍)


Thursday, 11 December 2014

കവിത ( കടവിലെ കല്ല്‌)



 കടവിലെ  കല്ല്‌


അലക്കുകല്ലുപോല്‍ അകമുറച്ചുപോയ്
ചിരിച്ചൊഴുകുവാന്‍ പഠിക്കണമിനി.

കടവിലെ കല്ലിനൊരിക്കലും  വേല-
യൊഴിഞ്ഞ നേരമില്ല,ഴുക്കകന്നുപോയ്,
മനം തെളിഞ്ഞപോല്‍ വെളുത്ത  മേഘങ്ങള്‍  
പ്രതിഫലിക്കുന്ന പുഴയ്ക്കരികിലായ്-
അലക്കു കല്ലിന്മേല്‍ വിഴുപ്പു കെട്ടുമായ്
ഒരുവള്‍ , മറ്റൊരു മുഷിഞ്ഞ ഭാണ്ഡമായ്
നനഞ്ഞിരിക്കുന്നൂ,പുഴ വെള്ളം തേകും
കണങ്കാലില്‍  വെള്ളി നുര കരയുന്നൂ

കറുകറുത്തതാമൊരോര്‍മ്മ ത.ന്‍  ചെളി-
ക്കളത്തില്‍ വീണപോല്‍ അകം ചുളിഞ്ഞവള്‍
,മുഖം കുനിഞ്ഞു പോയ്‌; തകര്‍ന്നിരിക്കുന്നൂ
ഒരു കൈത്താങ്ങിന്‍റെ .തണുപ്പില്ലാത്തവള്‍; 
തനിച്ചിരിക്കുമീയിവള്‍ക്കു തന്നുടല്‍
നിയതി തന്‍ കൈയ്യില്‍ കളിച്ചെപ്പാകുന്നു .
.
ഇവള്‍ക്കു  തന്‍ മനംതെളിഞ്ഞു കാണ്മതീ
പുഴക്കണ്ണാടിയില്‍  മുഖം മിനുക്കുമ്പോള്‍.
കഴിഞ്ഞു പോയതാം സുഖദജന്മങ്ങള്‍
മനത്തെളിമയില്‍ ഉയിര്‍ത്തുണരുമ്പോ.ള്‍
വിഷം പുരണ്ടപോല്‍ കലമ്പല്‍ കൂട്ടുന്ന
കരാളമാം  നിഴല്‍പ്പടങ്ങളുള്ളിലെ
ചുമരില്‍ നിന്നിഴഞ്ഞകന്നു പോകുന്നൂ,
മിഴിപ്പുഴപ്പെയ്ത്തില്‍  കലങ്ങിനീങ്ങുന്നു ...

തളിര്‍ത്തു .പൂമൊട്ടി.ന്‍ കരുത്തുമായ് ജല
പ്പരപ്പില്‍. താമരയുലഞ്ഞു  നീന്തുംപോല്‍
ഇവള്‍ ചിരിക്കുന്നൂ ,മനസ്സു കാണുമീ
പുഴ കണ്ണീരിന്‍റെ തിരകള്‍  മായ്ക്കുന്നു.

ഒരുചുമലില്‍ പോല്‍ മുഖവും താഴ്ത്തിയീ
പുഴക്കല്ലില്‍ സ്വയം മറന്നിരിക്കുവോള്‍
 പിറന്ന വീട്ടില്‍ പോല്‍ .തൊടിയിലെ തളിര്‍
തണലു പോല്‍ , നിലാക്കുളിരു പോല്‍
പകല്‍ക്കിനാവിന്‍റെ  മധുരമൂറുന്ന
സ്മിതവുമായ് മുങ്ങി കരയ്ക്കുകേറുന്നു.

കടത്തിറങ്ങിപ്പോമൊരുത്തരും തിരി –
ഞ്ഞൊരിക്കലും നോക്കാ കടവിലായ്
ഇറക്കി വയ്ക്കയായ് മുഷിഞ്ഞ സ്വപ്‌നങ്ങള്‍
അലക്കു കല്ലിന്മേല്‍  തപസ്സിരിക്കട്ടെ .
ഇനിയുമീ പുഴ കവിയുമ്പോളതിന്‍
തിരകളില്‍  മുങ്ങി  തെളിഞ്ഞുണരട്ടെ..

(ശാന്തകുമാരി വിജയന്‍ )

Friday, 5 December 2014

സീതായനം(കവിത)



കവിത
    
        സീതായനം .   


പാതിവഴിയി.ല്‍  ഉപേക്ഷിച്ചു പോയതാം
സുസ്വര സ്നേഹപന്‍ഥാവിലെ യാത്രിയെ
ഓര്‍മ്മത്തുരുത്തി.ല്‍ വിരുന്നിനെത്തും ചെറു
പക്ഷിയെപോല്‍ എന്നു കാണുമെന്നോരുവാ.ന്‍
ആവതില്ലാ,ഹൃത്തില്‍ ദീന ദീനം കിട-
ന്നാര്‍ത്തിരമ്പുന്നുണ്ടൊഴുകാത്ത കണ്ണുനീ.ര്‍..
 
കാട്ടില്‍നില്‍ക്കുമ്പോ.ള്‍-- മറന്നുവല്ലോ, കൂട്ടു 
വന്നവ.രെല്ലാം  തിരിച്ചു പോയെന്നതും,
മിണ്ടാതൊളിച്ചു കടന്നതാണെന്നതും,
കാടാണു ഭേദം എന്നോര്‍ത്തു ചിരിച്ചതും.
..
കാടൊരു പച്ചപ്പുതപ്പിനാ.ല്‍ ,പുത്രിയെ
ന്നോണമിവളെ  പിടിച്ച ണ ച്ച പ്പൊഴും
ഓര്‍ത്തതില്ലല്ലോ പ്രിയമുള്ളോരാളുക.ള്‍
തീര്‍ത്തുതരുന്ന ദുരിത പര്‍വങ്ങളെ.

സീത,സീതേതിയാമന്ത്രണങ്ങളാ.ല്‍
വന്നില്ലൊരാളും ഈ കണ്ണുനീരൊപ്പുവാ.ന്‍.

കാടിന്‍റെയുള്ളിലുപേക്ഷിച്ചു പോയവ.ര്‍
കണ്ടില്ല - കാട്ടാറുപോലെ കൂലം കുത്തി –
യാര്‍ത്തലച്ചൊഴുകിത്തളര്‍ന്നു സമതല
ശാന്തിയിലേക്കു മടങ്ങിയ സീതയെ.

ആത്മവിലാപധ്വനി പോലെ കാട്ടിലെ
നീരോഴുക്കൊപ്പം കരഞ്ഞു തളര്‍ന്നതും
അമ്മയെപ്പോലെ വന്നോരോ കിളികളും
സാന്ത്വനഗീതിക.ള്‍ പാടി പറഞ്ഞതും,
കണ്‍ടമിടറിയും കാറ്റു ചൊല്ലിത്തന്ന-
ത്യാഗസഹന കഥക.ളി.ല്‍  കാടിന്‍റെ 
മൗനവും കണ്ണുനീരായി ,നീഹാരമായ്.
പച്ചിലത്തുമ്പി.ല്‍ വിതുമ്പിപൊലിഞ്ഞതും...

കാടിന്‍റെ പച്ച തണലിനും , ഉള്ളിലേ-
ക്കാഴ്ന്നിറങ്ങുന്ന പുലരിത്തണുപ്പിനും .
പച്ചത്തലപ്പു വകഞ്ഞു മാറ്റി കൈക.ള്‍
നീട്ടിപ്പിടിച്ചോടി വരും  സൂര്യരശ്മിയി.ല്‍
മകളേ. മകളേ എന്നാര്‍ത്തലച്ചെ.ത്തുന്ന
താഴ്വരക്കാറ്റിനും നന്ദി ചൊല്ലുന്നിവ.ള്‍.

തായ്ത്തടി ചേര്‍ത്തു പിടിച്ചെന്‍റെ"ഓമനേ
കണ്ണീരു  മായ്ക്കു’കെന്നോതും  മരങ്ങളും
തന്നൂ, സമാശ്വാസം എങ്കിലും തേങ്ങി
കരയുന്ന ഹൃത്തി.ല്‍ ചിലമ്പുന്നിതോര്‍മ്മക.ള്‍...

ദുരിത കാണ്ഡത്തിന്‍റെ യേടുക.ള്‍ വീണ്ടും
മറിയുന്നു ,വേണോ, കരയണോ ,ജാനകി?

( ശാന്തകുമാരി  വിജയന്‍)

Monday, 1 December 2014

കവിത -- സാന്ത്വനം.







                        സാന്ത്വനം



നീ യേതിരുളിന്‍റെ   മറവില്‍ നോവുമ്പൊഴും
 ഞാനുണ്ട്,  തിരി വെട്ടമായി.

നീ യേതൊരാഴത്തിലേക്കു  മുങ്ങുമ്പൊഴും
കുളിരായി ഞാനുണ്ടു  കൂടെ .

കൊടുവേനലില്‍  നീയെരിയുകില്‍  ഞാന്‍ മുകില്‍
തണുവായി  നിന്നില്‍  വീണലിയാം .

വേനലില്ലാതെ ,ഇരുട്ടുമില്ലാതെ  തൂ-
മഞ്ഞിന്‍  തണുപ്പും  വെളുപ്പും
നിറയട്ടെ  നിന്നില്‍ , ഞാന്‍ ഒരു സ്വപ്ന ചാരുത
പകരുന്ന  പൂക്കാലമാകാം ...


(ശാന്തകുമാരി  വിജയന്‍ )


Tuesday, 23 September 2014

കവിത

 



                                     സൂര്യകാന്തി



പൂവൊന്നുമില്ലെന്‍റെ   വാടിയില്‍ പൂമണം
തേടി  വരാറില്ല  ,തെന്നല്‍ പോലും .

ഇതളൂര്‍ന്നു  വീണതാം സ്വപ്നമൊന്നുണ്ടൊരു
കോണിലായ്    പ ടു മുള പൊട്ടി നില്‍പ്പൂ .
ഇരുള്‍ മൂടും  പാഴിലക്കൂനയ്ക്കരികില്‍  പൂ-
ചൂടാനായ്  മുക്കുറ്റി  കാത്തു നില്‍പ്പൂ .

 കാലിടറി ക്കൊണ്ടു   ഞാനീ വഴികളില്‍
 മുള്ളിനും  നോവറിയിച്ചിടാതെ
കണ്ണു  തുടച്ചെന്‍റെ   സങ്കടക്കെട്ടുകള്‍
 മാറത്തടുക്കി   പകച്ചു  നില്‍ക്കെ ,

കാല്‍ച്ചോട്ടില്‍ വീണു  കറുക ചോദിച്ചതെന്‍
കണ്‍കളില്‍ തേങ്ങിയോരശ്രു  ബിന്ദു.-
''ഏഴയാണെങ്കിലും  നിന്നുടെ നൊമ്പര -
പ്പാതി  ഞാനേല്‍ക്കാം ,  ഉടപ്പിറപ്പേ...''

മതി - മൊഴിയാടുന്ന  പുല്‍ക്കുരുന്നേ  , നിന്‍റെ
ഇമകളില്‍ മിന്നുന്ന  സ്നേഹ ബിന്ദു
തെളിയിച്ചു  നില്‍ക്കയാണാകാശം , തുടു  തുടു -
ത്തൊരു    സൂ ര്യകാന്തി യാകുന്നു  ചിത്തം.



( ശാന്തകുമാരി  വിജയന്‍ )




Monday, 22 September 2014

ഗാനം

                 



                                                 കറുകയായ്



ദേവാലയാങ്കണ  കറുകയായ്     തീര്‍ന്നൊരെന്‍
ജന്മം  നിന്‍  കാല്‍ക്കീഴിലല്ലോ...

 എന്‍  മിഴി പ്പീലിയില്‍  തങ്ങും  നീര്‍ത്തുള്ളികള്‍
തൃക്കരം നീട്ടി  നീ മായ്ക്കുകില്ലേ ...
ദേവാ, നിന്‍  തിരു മിഴി കോണിലെ  കര്‍പ്പൂര -
പ്രഭയെന്‍റെ  നേര്‍ക്കൊന്നു  നീളുകില്ലേ..?

തൊഴു കൈയ്യുമായ്  നിന്‍ പ്രദക്ഷിണ  വഴിയില്‍ ഞാന്‍
കാലങ്ങളായ്  കാത്തു നില്‍ക്കയല്ലോ..


ആയിരം കാല്‍പ്പാദപതനമേറ്റാലുമീ
കറുക തലപ്പിനു  നോവുകില്ലാ...
നിന്നെ വലംവച്ചു വച്ചെന്‍റെ  ദൈന്യങ്ങ--
ളൊക്കെയും  നീ യേറ്റു വാങ്ങിയല്ലോ !


ദേവാ, നിന്നായിരം  നാമ പുഷ്പ ങ്ങള്‍ ഞാന്‍
തൃ ക്കാലടികളില്‍  ചേര്‍ത്തു വെയ്ക്കെ ,
പഞ്ചാമൃതം   തൊട്ട  വിരലിനാല്‍ നീയെന്‍റെ
ഹൃദയ മണിവീണയിലൊന്നു  തൊട്ടാല്‍ ...

നിന്‍  മുഖ ദര്‍ശ ന പുണ്യത്താലെന്‍റെയീ
ജന്മം  സഫലമായ്  തീരുമല്ലോ ...
ദേവാലയാങ്കണ  കറുക യായ്  തീര്‍ന്നൊരെന്‍
 ജന്മം  നിന്‍ കാല്‍ക്കീഴിലല്ലോ...
ദേവാ.. ദേവാ ..


(ശാന്തകുമാരി വിജയന്‍)