Sunday, 7 June 2015

kavitha.




                            മഴ

മഴയെന്തൊരോമനച്ചന്തം ! കിനാവിന്‍റെ-
യിത.ള്‍  പൊഴിയുന്നതു പോലെ .

മഴ കണ്ടുനി.ല്‍ക്കുമ്പൊഴെന്നും നിലാവിന്‍റെ
മിഴി വന്നു  തഴുകുന്ന  പോലെ .

മഴ കേള്‍ക്കുവാനെന്തു മധുരം , നിനവുകള്‍-
ക്കുയിരാര്‍ന്നു  പുല്‍കുന്ന പോലെ
.
മഴയത്തിറങ്ങി  നില്‍ക്കുമ്പോ.ള്‍  പ്രണയാര്‍ദ്ര
ഭാവങ്ങള്‍  മൊട്ടിടും  പോലെ .

നാവിലേക്കൊരു  മഴ ത്തുള്ളി  വീണാല്‍ ,അമ്മ
നല്‍കിയോരമൃത കണം പോ.ല്‍.

പുതുമഴക്കിയലും സുഗന്ധം, ആത്മാവിലേ-
ക്കാഴ്ന്നിറങ്ങുന്ന പോ.ല്‍ ഹൃദ്യം.

നാമൊരുമിച്ചൊരു മഴകൊണ്ടു ജീവിത –
പ്പാതയില്‍ കൈകോര്‍ത്തു  പോകെ ...
അറിയുന്നു, മധുരവും കയ്പ്പും കരുണാര്‍ദ്ര–
മൊഴുകുന്നതാം സ്നേഹ വായ്പ്പും,
ചിരിയും  കരച്ചിലും , കണ്ണീരു മായ്ക്കുന്ന
മഴയിലൂടകലുന്ന  നോവും .
നാമിരുപേര്‍ക്കുമായാരോ മെനഞ്ഞോരീ  
സ്നേഹാംബ ര ത്തിന്‍റെ  പെയ്ത്തി.ല്‍
ചിറകു  നനഞ്ഞു  കുളിര്‍ന്നു  പറക്കെ..ഈ
മഴയെന്തൊരോമന ച്ചന്തം
.
ഈ മഴയെന്തൊരോമനച്ചിത്രം !


(ശാന്തകുമാരി വിജയന്‍)