Tuesday, 7 May 2013

         


                       മുകുന്ദാ ..


.ഒരു  ചെമ്പകപ്പൂ  വിരിഞ്ഞ തൊടിയിലെ
കുളിര്‍കാറ്റു   വന്നെന്‍റെ  ജാലകത്തിന്‍
പിന്നിലൊളിച്ചു  തന്‍ കൈയ്യിലെ പൂമണം
മെല്ലെ എനിക്കായ്   പകുത്തു പോകെ
അറിയുന്നു ഞാന്‍ , എന്‍റെ കണ്ണനു നല്‍കുവാന്‍
സമ്മാനമാണ് നീ തന്നതല്ലോ !...

 കുരുവികള്‍  വന്നെന്‍റെ  തൊടിയിലെ പൂക്കളില്‍
നറുതേന്‍ വിരുന്നുമായ് കൂടിടുമ്പോള്‍
പാടുമീണങ്ങളില്‍ മധുരമായ് നിറയുന്ന
മധുവെന്‍റെ     മണിവര്‍ണനുള്ളതല്ലോ....

വന മുളംകാടിന്‍റെ യിടയിലൂടൊഴുകുന്ന
തെളിനീരരുവി തന്നുള്ളുപോലെ
മധുരമായ്   മുരളിയി ലൊഴുകുന്ന  പാട്ടുകള്‍
പകരം  തരികയില്ലേ  ,  മുകുന്ദാ ...

          (ശാന്തകുമാരി വിജയന്‍ )