Friday, 16 January 2015

കവിത (ഇരിങ്ങോള്‍ )




കവിത

ഇരിങ്ങോ.ള്‍  കാവ്


വരിക, വാസന്തപ്പൊലിമ  .ന്‍ വാഴ്വു –
വണങ്ങി നില്‍ക്കുവാ.ന്‍ വരൂ ,സഹജരെ
നമുക്കൊരേ മാതാവിനിയുമീ മണ്ണി.ല്‍
പിറക്കുവോര്‍ക്കുമീ,വരേണ്യ താ.ന്‍ തുണ.
.വനദൈവങ്ങളേ, വിളിച്ചിരുത്തുകീ
വരദയെ, ശ്രീല വനകുമാരിയെ .

കിളിക്കൊക്കില്‍  നാദപ്രസാദവും തീര്‍ഥ-
പ്രവാഹമായ് സുമസുഗന്ധവും നീട്ടി
ഒരു ദേവി, വനക്കുളിരുടലാര്‍ന്നു,
തപസ്സുയിരാര്‍ന്നു, കുടിയിരിക്കുന്നൂ.

ഒരു വര്‍ണ്ണത്തുമ്പിച്ചിറകുപോ.ല്‍ നേര്‍മ്മ –
യറിയുവോ.ള്‍, ഇരു.ള്‍ നിഴലും ,വെണ്മയും
ഒരുപോലുണ്ണുവോ.ള്‍  ഇവ.ള്‍  നിലാവിലും
നിറനിലാവായി മനസ്സു പോറ്റുവോ.ള്‍.
ഇവള്‍ കരം കൂപ്പി ഭയന്നു നില്‍ക്കുന്നൂ
തളിരുപോലിവ.ള്‍ വിറച്ചു തുള്ളുന്നൂ.

        2
മഹാവൃക്ഷങ്ങളെ, തഴുകുക കാല്‍ക്ക.ല്‍
തളര്‍ന്നിരുന്നു കേഴുമീ വനാംബയെ .
ഹരിത യൗവ്വനത്തഴപ്പു പോലിവ-
ളൊരു പൂങ്കമ്പിന്‍റെ തണ.ല്‍ത്തണുപ്പിലൂ-
ടണഞ്ഞതും ,വര്‍ണ്ണശബള സ്വപ്‌നങ്ങ.ള്‍
വിടര്‍ന്ന  നാളുകളകന്നുപോയതും,

ആരണ്യനീലിമയിവളറിയാതെ
കരളിലെ കുളിര്‍ത്തടാകമായതും ,
സഖിമാരേവരുമകന്നിവ.ള്‍  ഒറ്റ-
‘’യ്ക്കിരിക്കുവോ’’ളായി തപം തുടര്‍ന്നതും
അറിയുവോരെങ്ങള്‍ , മനസ്വിനീ ,ശാന്തി –
കുടീരമാണു നി.ന്‍ മടിത്തടം തായേ .
വനദേവിയിതാ ,കുടിയിരിക്കുന്നൂ
വിരിപന്ത.ല്‍ക്കീഴില്‍  മഹോത്സവാഹ്ലാദം .
ചിറകുകള്‍ പാടിപ്പറക്കാതെ, കണ്ഠം
തെളിഞ്ഞുപാടാതെ,  ഇതള്‍ നിവരാതെ 
ഒരു നിമിഷമില്ലിവിടെ--ജീവിതം
മഹോത്സവം--ദേവിയിരിക്കുന്നൂ സ്വപ്ന-
നിലീനയായ് ,നീല പ്പുടവ മൂടിയോള്‍ .
           3
തളിരിനമ്മയായ്, തരുക്കള്‍ക്കമ്മയായ്
തൃണാങ്കുരങ്ങ.ള്‍ക്കു  പയസ്വിനിയായി ,
പഴുത്തില പോലെയിടയ്ക്കു വന്നെത്തും
മനുജനമ്മയായ്  കുടിയിരിപ്പോളെ
തൊഴുന്നേനോരോരോ തളിരിരിനുമെ.ന്‍ കാ.ല്‍
പതിയുമോരോരോ  മണല്‍ക്കുരുന്നിനും
തൊഴുതു നില്‍ക്കുമീ മിഴികളിലമ്മേ
നിറയുക ,വന്നു നിറയുക, എന്നും
നിറഞ്ഞു വാഴുക....നിറവായ്‌  വാഴുക.,,
    (ശാന്തകുമാരി വിജയന്‍ )



      

Monday, 12 January 2015

കവിത








മഴ ച്ചന്തം


മഴ കാണുവാനെന്തു  ചന്തം , നിലാവിന്‍റെ-
യിത.ള്‍  പൊഴിയുന്നതു പോലെ .


പുലരി തുടുക്കെ,യിരുള്‍  മാഞ്ഞു  മാഞ്ഞു പൊ.ന്‍
മലരുകള്‍  കണ്മിഴിക്കാനാ.യ്
ഒരു കൈക്കുടന്നയി.ല്‍  തൂവെളിച്ചം നിറ-
ച്ഛമ്മ വിളിക്കുമ്പോഴേക്കും,.
പൈമ്പാല്‍ കൊതി തുള്ളി എത്തും കിടാങ്ങളെ
പോലെ വന്നമ്മക്കരികി.ല്‍       
നില്‍ക്കയാണോത്തിരി പൂക്ക.ള്‍. വസന്തമായ്
എങ്ങും നിറഞ്ഞൂ ,സുഗന്ധം.
പൂക്കളില്‍  തേന്‍കണം  തേകി നിറക്കുവാ.ന്‍
തെന്നലും കൂടെ വന്നെത്തീ. 


.പ്രകൃതീശ്വരിയെ നമിച്ചു നില്‍ക്കുന്ന പൂ-
വാടിയിലേക്കു പെയ്തെത്താ.ന്‍
തൂമഴത്തുള്ളിക.ള്‍ മത്സരിക്കും പുല.ര്‍
വേളയെ.ന്‍  ജാലകച്ചില്ലി.ല്‍
തൊട്ടു ,നനഞ്ഞു നില്‍ക്കുന്നു, കണ്‍ പീലിയി.ല്‍
കുഞ്ഞുകാറ്റുമ്മ വെയ്ക്കുന്നൂ .


മഴ, കാണുവാനെന്തു .ചന്തം -- ചുഴികളി.ല്‍,
പുഴകളില്‍ ചേ.ര്‍ന്നൊഴുകാനാ.യ്
തെളിമ യാര്‍ന്നുള്ള കിനാവുപോ.ല്‍,  മണ്ണു തൊ-
ട്ടനുവാദവും  കാത്തു നില്‍പ്പൂ.
‘പോയ്‌ വരൂ ,പോയ്‌ വരൂ’ ദലമര്‍മരങ്ങളാ.യ്
യാത്രാമൊഴിയുണ്ടു മഴയി.ല്‍...


മഴ കാണുവാനെന്തു ചന്തം , കിനാവിന്‍റെ-
യഴകു ചോരുന്നതു പോലെ ...

(ശാന്തകുമാരി വിജയന്‍ )

Sunday, 11 January 2015

കുറിപ്പുകള്‍








അമ്മ

   
നിലാവിന്‍റെ മുഖം , നിലാവിന്‍റെ മന്ദസ്മിതം
താഴ്വാരത്തിലേക്കു   താണിറങ്ങിയ
തണുതണുത്ത കോടമഞ്ഞിന്‍റെ മേഘ സ്പര്‍ശം
നിലാവിന്‍റെ  കൈക.ള്‍ ,
നിലാത്താരങ്ങള്‍ മിന്നുന്ന  കണ്‍കളി.ല്‍
അയുതം സ്നേഹ സൂര്യന്മാ.ര്‍  
എന്‍റെ  അമ്മ ....





കവിത

പ്രസാദം

മഹാഗുരോ ,ഭവല്‍ പദാന്തികം ചേര്‍ന്നു
പടിഞ്ഞിരിക്കുമീ  നിഷാദപുത്രി ത.ന്‍ 
വിരലിലക്ഷര പ്രസാദമായ് , സ്നേഹ
സ്വരൂപമാര്‍ന്ന മ.ണ്‍ തരിക.ള്‍ ചേര്‍ക്കുക...
കരുണചോരുന്ന മിഴികളാ.ല്‍  സ്നേഹ 
പ്രസാദവും  പകര്‍ന്നിവ.ള്‍ക്ക് ,നല്‍കുക .

ശാന്തകുമാരി വിജയ.ന്‍