Friday, 5 December 2014

സീതായനം(കവിത)



കവിത
    
        സീതായനം .   


പാതിവഴിയി.ല്‍  ഉപേക്ഷിച്ചു പോയതാം
സുസ്വര സ്നേഹപന്‍ഥാവിലെ യാത്രിയെ
ഓര്‍മ്മത്തുരുത്തി.ല്‍ വിരുന്നിനെത്തും ചെറു
പക്ഷിയെപോല്‍ എന്നു കാണുമെന്നോരുവാ.ന്‍
ആവതില്ലാ,ഹൃത്തില്‍ ദീന ദീനം കിട-
ന്നാര്‍ത്തിരമ്പുന്നുണ്ടൊഴുകാത്ത കണ്ണുനീ.ര്‍..
 
കാട്ടില്‍നില്‍ക്കുമ്പോ.ള്‍-- മറന്നുവല്ലോ, കൂട്ടു 
വന്നവ.രെല്ലാം  തിരിച്ചു പോയെന്നതും,
മിണ്ടാതൊളിച്ചു കടന്നതാണെന്നതും,
കാടാണു ഭേദം എന്നോര്‍ത്തു ചിരിച്ചതും.
..
കാടൊരു പച്ചപ്പുതപ്പിനാ.ല്‍ ,പുത്രിയെ
ന്നോണമിവളെ  പിടിച്ച ണ ച്ച പ്പൊഴും
ഓര്‍ത്തതില്ലല്ലോ പ്രിയമുള്ളോരാളുക.ള്‍
തീര്‍ത്തുതരുന്ന ദുരിത പര്‍വങ്ങളെ.

സീത,സീതേതിയാമന്ത്രണങ്ങളാ.ല്‍
വന്നില്ലൊരാളും ഈ കണ്ണുനീരൊപ്പുവാ.ന്‍.

കാടിന്‍റെയുള്ളിലുപേക്ഷിച്ചു പോയവ.ര്‍
കണ്ടില്ല - കാട്ടാറുപോലെ കൂലം കുത്തി –
യാര്‍ത്തലച്ചൊഴുകിത്തളര്‍ന്നു സമതല
ശാന്തിയിലേക്കു മടങ്ങിയ സീതയെ.

ആത്മവിലാപധ്വനി പോലെ കാട്ടിലെ
നീരോഴുക്കൊപ്പം കരഞ്ഞു തളര്‍ന്നതും
അമ്മയെപ്പോലെ വന്നോരോ കിളികളും
സാന്ത്വനഗീതിക.ള്‍ പാടി പറഞ്ഞതും,
കണ്‍ടമിടറിയും കാറ്റു ചൊല്ലിത്തന്ന-
ത്യാഗസഹന കഥക.ളി.ല്‍  കാടിന്‍റെ 
മൗനവും കണ്ണുനീരായി ,നീഹാരമായ്.
പച്ചിലത്തുമ്പി.ല്‍ വിതുമ്പിപൊലിഞ്ഞതും...

കാടിന്‍റെ പച്ച തണലിനും , ഉള്ളിലേ-
ക്കാഴ്ന്നിറങ്ങുന്ന പുലരിത്തണുപ്പിനും .
പച്ചത്തലപ്പു വകഞ്ഞു മാറ്റി കൈക.ള്‍
നീട്ടിപ്പിടിച്ചോടി വരും  സൂര്യരശ്മിയി.ല്‍
മകളേ. മകളേ എന്നാര്‍ത്തലച്ചെ.ത്തുന്ന
താഴ്വരക്കാറ്റിനും നന്ദി ചൊല്ലുന്നിവ.ള്‍.

തായ്ത്തടി ചേര്‍ത്തു പിടിച്ചെന്‍റെ"ഓമനേ
കണ്ണീരു  മായ്ക്കു’കെന്നോതും  മരങ്ങളും
തന്നൂ, സമാശ്വാസം എങ്കിലും തേങ്ങി
കരയുന്ന ഹൃത്തി.ല്‍ ചിലമ്പുന്നിതോര്‍മ്മക.ള്‍...

ദുരിത കാണ്ഡത്തിന്‍റെ യേടുക.ള്‍ വീണ്ടും
മറിയുന്നു ,വേണോ, കരയണോ ,ജാനകി?

( ശാന്തകുമാരി  വിജയന്‍)

3 comments:

  1. ശ്രീപാദങ്ങളില്‍.....

    ReplyDelete
  2. ഓര്‍ത്തതില്ലല്ലോ പ്രിയമുള്ളോരാളുക.ള്‍
    തീര്‍ത്തുതരുന്ന ദുരിത പര്‍വങ്ങളെ.

    ReplyDelete
  3. ഇവൾ സീത അംഗനാ വ്യഥഭരിത പർവ്വം
    ഹൃദയം തുറന്നിവൾക്കിടമേകുകമ്മേ 1

    ReplyDelete