Tuesday, 28 January 2014

മീര


     മീര---ഭാവഗീതങ്ങ.ള്‍  2


ഞൊടിയിട ഞാനെന്‍റെ  ശയ്യയി.ല്‍ ചാഞ്ഞൊന്നു
മിഴിയിണ പൂട്ടുമ്പോഴേക്കും,
പ്രേമസ്വരൂപനാമെന്‍റെ നാഥ.ന്‍ പ്രിയ-
മാര്‍ന്ന കടാക്ഷങ്ങളോടെ
മിന്നലൊളി പോലെ ചാരത്തണയുന്നു
പെട്ടെന്നു ഞാനുണ.ര്‍ന്നല്ലോ
വെമ്പലാ.ര്‍ന്നൊട്ടു വിറപൂണ്ടു ദേവന്‍റെ
പാദങ്ങള്‍തൊട്ടു തലോടാ.ന്‍
മുന്നോട്ടു ചായവേ ,താമരത്താരു പോല്‍
പേലവം പാദങ്ങ.ള്‍ മാത്രം
കണ്ടേ.ന്‍ , ഒരു മാത്ര,വിദ്യുല്ലതിക പോല്‍
മാഞ്ഞു മറഞ്ഞവ.ന്‍ പോയി .
എന്‍റെ സഖിമാ.ര്‍  സുഷുപ്തിയിലാണ്ടു പോയ്‌
ഞാനുറങ്ങീല, എന്നിട്ടും
കണ്ടതില്ലേന്‍ ഗിരി ധാരിയാം കണ്ണനെ
കണ്ണും മനവും നിറയെ .

ഗോപകുമാരകനാ വനവീഥിയി.ല്‍  
ഗോക്കളെ പാലിക്കയാവാം.
നവനീതമുണ്ണുന്നു കണ്ണ.ന്‍ വിരഹിക.ള്‍
ഗോപിമാര്‍ കണ്ണീരുമു.ണ്ണും

മീരതന്‍ നാഥ.ന്‍ അവ.ന്‍ മാത്രം –ആകയാ.ല്‍ 
രാവും പകലുമോര്‍ക്കാതെ
കാത്തിരിപ്പേന്‍, ഗൃഹം വിട്ടവന്‍ ഗോക്കളു—
മൊത്തിനിയെത്തും വരേയ്ക്കും.

ശാന്തകുമാരി വിജയന്‍

(ആശയാനുവാദം)

Tuesday, 7 January 2014

കണ്ണനോട്




                               മോഹനം 

കൃഷ്ണാ....
നീ   മോഹങ്ങള്‍  തന്നു .
പ്രാക്തന സ്മൃതികളിലേക്ക്
കൂട്ട് വരാമെന്നു   സ്വപ്നം തന്നു.
അതീത ജന്മങ്ങളിലേക്കു  അനുയാത്ര യാവാമെന്നു
 മോഹിപ്പിച്ചു .

പോയ ജന്മങ്ങളിലെ അനുഭവ മുഹൂര്‍ത്തങ്ങളിലേക്ക്
നിറകണ്കാഴ്ച  കാണിച്ചു.
വരും ജന്മങ്ങളില്‍
കൂടെയുണ്ടാവാം എന്ന്  കൊതിപ്പിച്ചു.

ജന്മ ഭാരങ്ങള്‍  ഇറക്കി വച്ച്
 കണ്ണന്‍റെ   കൈകളില്‍ പിടിച്ച്
 അമ്മയായ്  നടക്കാന്‍  അനുഗ്രഹിച്ചു.


ബാല്യ കൗമാര  കൗതുകങ്ങള്‍
മഞ്ചാടി മുത്തുകളാക്കി
വട്ടകയിലിട്ടു  കളിക്കാന്‍ ത ന്നു.

ചോറൂണിനു   കണ്ണന്‍റെ ചോരിവായില്‍
തിരുമധുരം  തേച്ചു കൊടുത്തു .
 തിരു നടയില്‍,തൊഴുതു  നില്‍ക്കെ
പുണ്യദര്‍ശ ന ത്തില്‍ മതിമറന്നു.
 വാ  പിളര്‍ന്നു നിന്നു പോയി  ഞാന്‍...

 പ്രദക്ഷിണ  വഴിയില്‍ ഒറ്റയായപ്പോള്‍
നിന്‍റെ കാല്‍ത്തള ക്കിലുക്കം
കൂട്ടുവന്നല്ലോ

കണ്ണാ..കാണാ മറയത്തെ   കാരുണ്യ പൂരമേ
എന്നു കാണും...ഞാന്‍?

മോഹന രാവുകള്‍
നിന്‍റെ പാട്ടുകള്‍ പാടിക്കൊണ്ടിരിക്കുന്നു...
ഇലഞ്ഞിപ്പൂവുകള്‍
പൊഴിയുന്ന നിശീഥ ങ്ങള്‍...
നിലാവിനെ പൂമണം പൂശുന്നു

 നിനക്കായി... കണ്ണാ,
 അമ്പിളി ക്കിണ്ണത്തിലെ നിലാപ്പാല്‍ ,
താമരയിലകളില്‍ വിളമ്പിത്തരാന്‍
മത്സരിക്കുന്നു ..
.പൂങ്കാവനത്തിലെ  തളിര്‍ത്തലപ്പുകള്‍.
വന്നാലും,മായക്കണ്ണാ...

രാപകല്‍ നിന്നെ കാത്തിരിക്കും കണ്ണുകളില്‍...
കനിവായ് ...കനവായ്  .
     (   santha  vijayan    ) 


Sunday, 29 December 2013

ശാന്തം

            
      കവിത
                   
                        ശാന്തം...

 
         

          ഇനിയെനിക്കായിരം  ജന്മമുണ്ടാകിലും
          അരികത്തു   ചേര്‍ന്നു നില്‍ക്കാനായ്
         അനുവാദമുണ്ടായ് വരേണം , അതേയെനി-
         ക്കരുളുക   വരമായ് ,നീ   കൃഷ്ണാ....

         ഇനിയെനിക്കൊരുപാടു  സ്നേഹ നഷ്ട്ടങ്ങളില്‍
         കരയുവാന്‍  വയ്യെന്‍റെ   കണ്ണാ.
        ചിരി തൂകി മെല്ലെ യരികില്‍ നിന്നുണ്ണി നീ
         മൊഴിയുന്ന  വാക്കിലെന്‍  ജന്മം
         സ്നേഹ യമുനയിലെന്ന പോല്‍ മുങ്ങുന്നു
         കാളിയ ദര്‍പ്പ മേല്‍ക്കാതെ,
         ആലിലത്തോണിയില്‍ എത്തുകില്ലേ ,മധു -
          മുരളിക യൂതുംമുരാരേ.....

         (   ശാന്തകുമാരിവിജയന്‍  )



Thursday, 19 December 2013

കവിത (മീര-ഭാവഗീതങ്ങള്‍-1)

                     


         
                         മീരയുടെ ഗീതങ്ങള്‍  - 1


  കൃഷ്ണാ.....



നിന്നെ   പിരിഞ്ഞിരിക്കുന്ന തിനാലിന്നു
തീ ജ്ജ്വാല യായെന്‍  ഹൃദന്തം.

എന്നടുത്തേക്കു  വന്നാലും , നിന്‍സാമീപ്യ -
മൊന്നിനാല്‍  കാര്‍മേഘ വര്‍ണ്ണാ
പെയ്തു  നിറയുക --സ്വച്ഛം കുളിമ്മയാല്‍
എന്‍റെ  മനം  നിറയാതെ
പോകല്ലേ , ഹേ  പ്രേമ ധാമമേ , കാലങ്ങ--
ളായ്    മീര    നിന്‍ ദാസിയല്ലോ .

കാരുണ്യപൂര്‍ണ്ണമാമാലിംഗനങ്ങളായ്
നിന്‍ പ്രേമ മെന്നില്‍ നിറയ്ക്കൂ....

                                                             ( ശാന്തകുമാരി വിജയന്‍)
ആശയാനുവാദം

Tuesday, 17 December 2013

കവിത( നോവിന്‍റെ കഥ)

      


                            ഒരു  നോവിന്‍റെ  കഥ   
       

               ............    ....    .......    ....
               ഇന്നു   ധനു മാസ    പൌര്‍ണ്ണമി ;  ആതിരാ -
              രാഗങ്ങളാലപിക്കുന്നൂ    നിശീഥിനി.
               ഓളങ്ങളില്‍  നിലാക്കോടിവസ്ത്രങ്ങ-
             ളോ ലുമ്പുന്നു  മാമല നാടിന്‍ വധൂടിമാര്‍

മുങ്ങി ത്തുടിക്കും  നനഞ്ഞ  വെള്ളാമ്പലിന്‍
 നാണം  വിടാത്ത  മുഖത്തൊളി കണ്ണുമായ്
ആതിരാ ത്തിങ്കള്‍   ചിരിക്കുന്നു ,  പാതിരാ -
പ്പൂമണമമ്പേ  കവര്‍ന്നു   മന്ദാനിലന്‍.
മോഹനമീ  നേര്‍ത്ത   രാവിന്‍റെചുണ്ടിലൂ-
ടെത്തുന്നു പക്ഷീ, നീ  പാടാത്ത   പാട്ടുകള്‍

കാതോര്‍ത്തു നില്‍പ്പാണിവിടെ  ഞാനിപ്പൊഴും

 ചോര വാര്‍ന്നീ ന്നീറന്‍  പുതച്ച മനസ്സുമായ്
 ചോപ്പാര്‍ന്നു   നില്‍ക്കെ  കരുതായ്ക നീ , ഭ്രാതൃ-

രക്തത്തില്‍ നീരാടി യെത്തിയോ ളല്ല ,ഞാന്‍
                       


നാമോരെ ചേതസ്സി ലൊന്നായുണര്‍ന്നതും
ഒന്നിച്ചു കൈകൂപ്പി  നിന്നു  വന്ദിച്ചതും,
പിന്നെ , കൃപാമയി തന്ന  തേജസ്സൊരു
 മുത്തുപോലീ   കരള്‍ച്ചിപ്പിയി ലേ റ്റതും ,
ആഹ്ലാദ വായ്പ്പിന്‍ തിളക്കം തരളാശ്രു-
ബിന്ദുവായ്‌ തീര്‍ന്നതും ,തമ്മില്‍  പിരിഞ്ഞതും
നീ  മറന്നോ?  ഈ  നെറുകയില്‍  നിന്‍ മൃദു-
പാ ണിക ളാ ലൊന്നു  തൊട്ടു  തലോടുക .
ആ   പുണ്യ സ്പര്‍ശനമാത്രയില്‍   നാമൊരേ
ഗര്‍ഭത്തിലെ കരുവെ ന്നറി വീലയോ?

അമ്മ  തന്‍   ആത്മാവിലെന്നപോല്‍  ശാലീന-
രാവിന്‍ മടിത്തട്ടില്‍  വീണ്ടു മൊരിക്കല്‍  നാം
കണ്ടു മുട്ടും വരെ   പാടുക  പക്ഷി  നീ
നോവിറ്റു  വീണിള  പൂക്കുന്ന തിന്‍  കഥ


       (ശാന്തകുമാരി വിജയന്‍ )



Wednesday, 11 December 2013

കവിത


         
                
                               വിളിക്കുന്നൂ....

         ഉറങ്ങാന്‍   കിടക്കവേ , ജാലകത്തിലൂടെയെന്‍
        നെറ്റിമേല്‍   കുളിര്‍ കൈയ്യാല്‍ തൊട്ടുപിന്‍ നിലാവേവം
        മൊഴി ഞ്ഞി ട്ടുണ്ടാവാം --ഈ തൊടിയും വീടും  നിലാ-
        വെട്ടത്തില്‍   മുങ്ങി ച്ചിരിച്ചമ്പി ളി പ്പൂവും ചൂടി 
        ഉറങ്ങാതിരിക്കുമ്പോള്‍ എന്തു നീ സഖി  മിഴി
        പൂട്ടി യിങ്ങനെയുദാസീനയായ്   ശയിക്കുന്നൂ.. ?   


       കണ്‍ തുറന്നിരുന്നാലും    ഇമ  പൂട്ടിടുമ്പോഴും
       കാണ്മതു  മനോരമ്യമായ  വിഗ്രഹം ...കണ്ണാ ,
       നീലയാമിരുട്ടിലും  തെളിവൂ   മൃദു സ്മേര -
       സുന്ദരാനനം  ദൂരെ  വിളിപ്പൂ...വൃന്ദാവനം .

                          (ശാന്തകുമാരി  വിജയന്‍ )



Monday, 9 September 2013

കവിത



  സ്നേഹ താരം.

......... ....................
.............     ..........

രമ്യമീ സന്ധ്യാകാശം ,താഴെ നില്‍ക്കുവോര്‍  കാണും
ലോക മല്ലതെന്നാവാം ; എങ്കിലും  താഴേക്കെത്തും
രശ്മിയെ  വീണത്തന്തിയായിണക്കിനേന്‍ , സ്നേഹ -
ശ്രുതിയേ   വിരല്‍ തൊടും മാത്രയി ലുണരുന്നൂ!

ഹേ!വിദൂര താരകേ ,നീ വെളിച്ചത്തിന്‍  ദിവ്യ -
ദൗത്യമേന്തുവോളാണെന്നിന്നു  ഞാനറിയുന്നൂ.
വെളിച്ചം നോവാണെന്നുമറിയുന്നു  ഞാന്‍  സ്നേഹ -
നിമ്നഗേ,നീയെന്നാലും  എന്നിലെക്കൊഴുകുക...

നറും പാല്‍  വറ്റാചുണ്ടിന്‍  ജല്പനത്തിനും, നന്ദി-
പുരളാതുരുവിട്ട  വാക്കിനും ദൗഷ്ട്ട്യത്തിനും
മാപ്പരുളുക  നിത്യഭാസുരേ,  നീയീ  കൃഷ്ണ -
തുളസി ത്തറയിലെ   തിരിത്തുമ്പില്‍   വാഴുക!


(ഒരു  ദീര്‍ഘ കവിതയുടെ   അവസാന ഭാഗമാണിത്)

               ശാന്തകുമാരി വിജയന്‍