കവിത
പഥിക മാനസം
വഴിയോരക്കാഴ്ചക.ള്‍ പേറി
പോകുന്നൂ , പഥിക
മാനസം.
ഇരുളും
കാട്ടുപാതകള്‍,വെട്ടം
പുരണ്ടതാം വയലേലക.ള്‍
നിര്‍ന്നിമേഷം വെയി.ല്‍ കൊള്ളാ.ന്‍
മാനം നോക്കുന്ന
കായലിന്‍
മൗനം:,
കാട്ടുപൊന്തക.ള്‍,നീളെ
കാറ്റൂതുന്ന കരിമ്പന..
മലകള്‍ നിര്‍നിദ്രം താരാ-
ഗണങ്ങളോടുറ്റ സൗഹൃദം
പങ്കു
വെയ്ക്കുന്ന രാപ്പകല്‍ ;
പുഴയെ
കാക്കുന്ന തോണികള്‍...
ഞാറ്റുപാട്ടിന്‍റെ ശീലുക.ള്‍
മറക്കാത്തൊരു മങ്കമാര്‍
മണ്ണിനോടെന്തു
ചൊല്ലുന്നൂ?
“സീതയെപ്പോലെ ജീവിതം”.
ചെളിക്കണ്ടത്തിലേക്കാഴ്ത്തി
നടുന്ന മിഴിനീര്‍ക്കണം
പെയ്യുന്ന മഴപോ.ല്‍;
വയലി.ന്‍
മാറിലേക്കാണു നോവിന്‍റെ
കണങ്ങള്‍ പാറി
വീഴുന്നു—
വിള നല്‍കാത്ത കിനാവുക.ള്‍
വഴിയോര ക്കാഴ്ചകള്‍
പേറി
നീറുന്നൂ പഥിക മാനസം.
കൗമാരം പീലി നീര്‍ത്തുന്ന
കാവുകള്‍
പൂത്തുലഞ്ഞത്,
കിനാക്കാണാത്ത
സ്വര്‍ഗത്തി.ന്‍
താഴ്വാരം തളിരാര്‍ന്നത്,
വയലില്‍ പൂവിട്ടു
നില്‍ക്കുന്നൂ
പണിയാളന്‍റെ മനോലത.
കാറ്റിലാടുന്നപുന്നെല്ലിന്‍
മുടി മാടുന്ന
തത്തകള്‍
കൊത്തി കൊത്തി
കൊറിക്കുന്നൂ
പാലുറക്കാത്ത
സൗഹൃദം.
കനം വെച്ച കതിരി.ല്‍ പച്ച
നെല്ലോലത്തലപ്പുക.ള്‍
തൊട്ടു നോക്കുന്നു
,നാണം പൂ-
ണ്ടോടുന്നൂ
...കുഞ്ഞാറ്റകള്‍.
പൂത്ത പുല്‍
മേടുക.ള്‍ പച്ച-
ക്കാടുകള്‍,വനരധ്യക.ള്‍
മുളം തണ്ടുകള്‍ മൂളുന്ന
കാടകം ,കുളിരാര്‍ന്നിടും
ചോലകള്‍
,പേടിയോരാതെ
മാനുക.ള്‍ മേഞ്ഞു നില്‍ക്കവേ
ഈണം പോരാത്ത
പാട്ടുകള്‍
വീണ്ടും
പാടുന്നു പക്ഷികള്‍ .
മാനത്തെ മേഘസഞ്ചയം
താഴത്തന്തിയുറങ്ങുവാ.ന്‍
മലമോളില്‍ വിരിക്കുന്നൂ
കോടമഞ്ഞി.ന്‍ വിരിപ്പുക.ള്‍..
ആല്‍മരത്തണ.ല്‍,
പാന്ഥന്‍റെ
തോ.ള്‍ സഞ്ചിക്കിയലും
ധനം
മധുരം കാത്തു
വെയ്ക്കാത്ത
പാഴ്ക്കിനാവിന്‍റെ ലാഘവം .
മണലാം മെത്തയി.ല്‍
കണ്ണും
മനവും പൂട്ടി
കിടക്കയോ
വഞ്ചിയും വലയും—തേടി
വന്നില്ലാ തുഴ
പോയവന്‍.
ഇരുളാം തിരമാലക.ള്‍
വിളിക്കുന്നൂ – “വരൂ...വരൂ
“
“പോകല്ലേ “എന്നു
തീരത്തെ
തെങ്ങോലത്തലപ്പുക.ള്‍!
ഹരിത ഭംഗികള്‍ പിന്നിട്ടോ –
നെത്തി നില്‍ക്കുന്ന
പട്ടണം
അസ്ത്രവേഗത്തില്‍
നിന്നോടി
മാറുന്ന ചെറുജീവി
പോ.ല്‍ .
മനോരമ്യതയേലാത്ത
പുറമ്പോക്കുക.ള്‍
കാണവേ
ഹൃത്തിലൂറുന്ന നോവാലെ
വേവുന്നൂ പഥിക മാനസം.
ചുട്ടു പൊള്ളുന്നു
,നീറുന്നൂ,
കരിയുന്നൂ പെറ്റനാടിന്‍റെ
ഹൃത്തടം,
കണ്ണുപൊത്തുന്നൂ,
കരയുന്നെ.ന്‍ ,തപ്ത
മാനസം..
(ശാന്തകുമാരി വിജയന്‍)
ഇരുളാം തിരമാലക.ള്‍
ReplyDeleteവിളിക്കുന്നൂ – “വരൂ...വരൂ “
“പോകല്ലേ “എന്നു തീരത്തെ
തെങ്ങോലത്തലപ്പുക.ള്‍! മനോഹരം . പ്രകൃതിയും കവിയും ഒന്നാകുന്ന നിമിഷങ്ങൾ !