Friday, 16 January 2015

കവിത (ഇരിങ്ങോള്‍ )




കവിത

ഇരിങ്ങോ.ള്‍  കാവ്


വരിക, വാസന്തപ്പൊലിമ  .ന്‍ വാഴ്വു –
വണങ്ങി നില്‍ക്കുവാ.ന്‍ വരൂ ,സഹജരെ
നമുക്കൊരേ മാതാവിനിയുമീ മണ്ണി.ല്‍
പിറക്കുവോര്‍ക്കുമീ,വരേണ്യ താ.ന്‍ തുണ.
.വനദൈവങ്ങളേ, വിളിച്ചിരുത്തുകീ
വരദയെ, ശ്രീല വനകുമാരിയെ .

കിളിക്കൊക്കില്‍  നാദപ്രസാദവും തീര്‍ഥ-
പ്രവാഹമായ് സുമസുഗന്ധവും നീട്ടി
ഒരു ദേവി, വനക്കുളിരുടലാര്‍ന്നു,
തപസ്സുയിരാര്‍ന്നു, കുടിയിരിക്കുന്നൂ.

ഒരു വര്‍ണ്ണത്തുമ്പിച്ചിറകുപോ.ല്‍ നേര്‍മ്മ –
യറിയുവോ.ള്‍, ഇരു.ള്‍ നിഴലും ,വെണ്മയും
ഒരുപോലുണ്ണുവോ.ള്‍  ഇവ.ള്‍  നിലാവിലും
നിറനിലാവായി മനസ്സു പോറ്റുവോ.ള്‍.
ഇവള്‍ കരം കൂപ്പി ഭയന്നു നില്‍ക്കുന്നൂ
തളിരുപോലിവ.ള്‍ വിറച്ചു തുള്ളുന്നൂ.

        2
മഹാവൃക്ഷങ്ങളെ, തഴുകുക കാല്‍ക്ക.ല്‍
തളര്‍ന്നിരുന്നു കേഴുമീ വനാംബയെ .
ഹരിത യൗവ്വനത്തഴപ്പു പോലിവ-
ളൊരു പൂങ്കമ്പിന്‍റെ തണ.ല്‍ത്തണുപ്പിലൂ-
ടണഞ്ഞതും ,വര്‍ണ്ണശബള സ്വപ്‌നങ്ങ.ള്‍
വിടര്‍ന്ന  നാളുകളകന്നുപോയതും,

ആരണ്യനീലിമയിവളറിയാതെ
കരളിലെ കുളിര്‍ത്തടാകമായതും ,
സഖിമാരേവരുമകന്നിവ.ള്‍  ഒറ്റ-
‘’യ്ക്കിരിക്കുവോ’’ളായി തപം തുടര്‍ന്നതും
അറിയുവോരെങ്ങള്‍ , മനസ്വിനീ ,ശാന്തി –
കുടീരമാണു നി.ന്‍ മടിത്തടം തായേ .
വനദേവിയിതാ ,കുടിയിരിക്കുന്നൂ
വിരിപന്ത.ല്‍ക്കീഴില്‍  മഹോത്സവാഹ്ലാദം .
ചിറകുകള്‍ പാടിപ്പറക്കാതെ, കണ്ഠം
തെളിഞ്ഞുപാടാതെ,  ഇതള്‍ നിവരാതെ 
ഒരു നിമിഷമില്ലിവിടെ--ജീവിതം
മഹോത്സവം--ദേവിയിരിക്കുന്നൂ സ്വപ്ന-
നിലീനയായ് ,നീല പ്പുടവ മൂടിയോള്‍ .
           3
തളിരിനമ്മയായ്, തരുക്കള്‍ക്കമ്മയായ്
തൃണാങ്കുരങ്ങ.ള്‍ക്കു  പയസ്വിനിയായി ,
പഴുത്തില പോലെയിടയ്ക്കു വന്നെത്തും
മനുജനമ്മയായ്  കുടിയിരിപ്പോളെ
തൊഴുന്നേനോരോരോ തളിരിരിനുമെ.ന്‍ കാ.ല്‍
പതിയുമോരോരോ  മണല്‍ക്കുരുന്നിനും
തൊഴുതു നില്‍ക്കുമീ മിഴികളിലമ്മേ
നിറയുക ,വന്നു നിറയുക, എന്നും
നിറഞ്ഞു വാഴുക....നിറവായ്‌  വാഴുക.,,
    (ശാന്തകുമാരി വിജയന്‍ )



      

2 comments:

  1. എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിലെ ഇരി ങ്ങോള്‍ കാവ്‌ .

    ReplyDelete
  2. ഭക്തിസാന്ദ്രം മനോഹരം

    ReplyDelete