Wednesday, 30 September 2015

kavitha

തുലാവര്‍ഷം

ഇടി മുഴങ്ങുന്നു ,വിണ്ടല മേതൊരു
വാദ്യ ഘോഷത്തിമിര്‍പ്പിലാവാം , ഇനി
മഴയിരമ്പി ക്കിതച്ചോടി യെത്തിയീ
തൊടിയി ല്‍  മാമര പ്പിന്നി ലൊളി ക്കുമോ !

മിന്നലാം കൊടുവാളുമായ്  കാര്‍മുഖം
മൂടി   പിന്നാലെ യെത്തുമോ   മറ്റൊരാ.ള്‍ ?

കിടുകിടുത്തു  വിറച്ചു  ഞാനുമ്മറ-
ത്തുണു ചാരി   പെരുകുമു ല്‍ ക്കണ്ട  യാല്‍
മിഴി വിടര്‍ന്നല്ലോ  നിന്നുപോയ്  മുറ്റത്തു
ചരല്‍ മഴ പോലെ  വീഴുന്ന തുള്ളികള്‍
ഒന്നുതാണു മണലില്‍ പുതഞ്ഞു ,പി –
ന്നൊഴുകി  മെല്ലെയൊരു പെണ്മനസ്സുപോല്‍

പെരുകി വന്ന മഴയി ലെ ല്ലാം  ലയി –
ച്ചൊഴുകി—വേര്‍പ്പും നിണവും കലര്ന്നപോ ല്‍
കാവി മണ്‍ നിറമാര്‍ന്നോഴുകുന്നിതാ
മഴ :മഴ  തുലാപ്പൈയ് ത്തി ന്‍റെ യാഗമം.

ഇടി മുഴക്കം –പടവാളുലച്ചുല
ച്ചേ തു  യുദ്ധമുഖമോ  തലയ്ക്കു മേല്‍ ..?
(ശാന്തകുമാരി  വിജയന്‍)

No comments:

Post a Comment