Tuesday, 14 April 2015

kavitha--pacha kkonna


പച്ചക്കൊന്ന


പൂക്കണി കാണാനാറ്റു നോ റ്റി രു ന്നോരെ.ന്‍ ഹൃത്തി.ല്‍
കണിക്കൊന്ന തന്‍ പച്ച ച്ചിരി നോവേറ്റുന്നല്ലോ.
വിഷു വില്ലെന്നോ, പ്രിയ മാര്‍ന്നൊരീ സഖിയിന്നു
ചമയങ്ങളി ല്ലാതെ നിസ്വയായ് നി.ല്പ്പാണല്ലോ


മീനമാസത്തി.ല്‍ കണ്ടേ.ന്‍ കനക ശ്രീയാ.ല്‍ മൂടി
പൂത്തു പൂത്തുലഞ്ഞോളെ; ഇപ്പോഴോ ദു:ഖാര്‍ത്തയായ്
സ്വര്‍ണ്ണ ഭംഗിക.ള്‍ ചേരാതൊരു പച്ച ചേലത.ന്‍
മറവി.ല്‍ നിസ്സംഗയായ് നില്ക്കുന്നൂ , കണിക്കൊന്ന !

മേടമേ, പുലര്‍വെ ട്ടം കണിത്താലമായെ ന്‍റെ
കുടിലിന്‍ നേരെ നാളെയുയര്‍ന്നാ ല്‍ -- അതേ പോരും :
ഭാഗ്യമായെണ്ണാം നിന്‍റെ യേതു ദാനവും പ്രകൃ—
തീശ്വരീ തൃക്ക.ണ്കളാ ല്‍ നീയനുഗ്രഹിച്ചാലും .

പൂക്കളും കനികളും ധാന്യവും പച്ചപ്പുമായ്
ഇളതന്‍ മടിത്തടം നിറഞ്ഞേ നിന്നാ.ല്‍ മതി .
മേട പ്പൊ.ന്‍ കണി പ്പൂവു ചന്തയി.ല്‍ തേടാതെന്‍റെ
മക്കള്‍ക്കു തൊടിയിലെ നിറവായ്‌ ...നീ വന്നാലും !


(ശാന്തകുമാരി വിജയന്‍)

1 comment: