Monday, 6 April 2015

കവിത

തീപ്പുലരി



സൂര്യ പ്രസാദം തുടുക്കും തൊടികളി.ല്‍
മിഴി നീട്ടി നില്ക്കു ന്നു ചിത്തം.

.
ഇരുള്‍ മെല്ലെ നീങ്ങി, കിഴക്കുണ.ര്‍ന്നംബര-
ച്ചന്തം നുകര്‍ന്നു നില്‍ക്കു മ്പോ.ള്‍,
പുലരി വന്നെത്തുന്നതും പുഞ്ചിരിക്കൊണ്ടു
പൂവാടിയില്‍ വി.ണ്‍വിളക്കി.ന്‍
തിരി നീട്ടി നിന്നു മല.ര്‍ വിട.ര്‍ത്തു ന്നതും ,
തൂമഞ്ഞു നീരിന്‍റെ കൈയ്യാ.ല്‍
പനിനീര്‍ ദളങ്ങ.ള്‍ ഹിമകണം നീട്ടിയും ,
കിളിമൊഴിപ്പാട്ടി.ല്‍ ലയിച്ചും
പുഴകളില്‍ മുങ്ങി നിവര്‍ന്നും ,വെയില്‍ച്ചിരി
ചൂടി പടിവാതിലോളം
തോഴിയായ് വന്നു പതിറ്റടിപൂവിനെ
തൊട്ടും, കവി.ള്‍ തട്ടിലാകെ
കുങ്കുമം ചാര്‍ത്തി കടന്നു പോകുന്നതും
ചന്തമാണെപ്പോഴും...എന്നാല്‍ .


പുലരി ചോരക്കളം താണ്ടി വന്നാ.ല്‍, കൊടും
കാറ്റുപോ.ല്‍ വാര്‍ത്തക.ള്‍ വന്നാ.ല്‍ ,

നെഞ്ചു വെട്ടിപ്പിളര്‍ന്നാ രോ തെരുവിലെ –
ന്നാര്‍ത്തനാദം പെയ്തു വന്നാ.ല്‍

കൂടപ്പിറപ്പിന്‍റെ ചോരത്തളത്തിലൂ –
ടാരോ കൊടുവാളുമേന്തി
പാഞ്ഞു പോകുമ്പോള്‍, തെരുവോരമൊക്കെയും
തീ വെന്തു വെന്തമരുമ്പോ.ള്‍
കണ്‍ക.ള്‍ തുറന്നിരിക്കാവതല്ലാ നിണ-
ച്ചാലിലെന്‍ കാ.ല്‍. പുതഞ്ഞാലും
ആര്‍ത്തനാദം വന്നലച്ചു കേണെന്‍റെ കാ-
തോരം തകര്‍ത്തു പോയാലും ,

ഉള്ളിലേക്കാഞ്ഞെടുക്കുന്ന ശ്വാസത്തിലെ.ന്‍
കൂടപ്പിറപ്പിന്‍റെ ചോര
തീരെ തണുത്തുറഞ്ഞെന്നു തെരുവിലെ
പാഴ്മണം കൊണ്ടറിയുമ്പോ.ള്‍.....

തുടരുന്നു കൊല്ലും കൊലയും, മുറവിളി
ഭ്രാന്തും , വിറളി പിടിച്ചോ.ര്‍
ചുടലക്കളം പങ്കുവെച്ചു വെച്ചുന്മാദ-
നൃത്തം തുടര്‍ന്നു പോകുമ്പോ.ള്‍

പുലരികള്‍ , ഉച്ചകള്‍, രാത്രിക.ള്‍ ഭീതിദ-
മേതു വിനാഴിക പോലും
അറിയാതെ പോകട്ടെ- ഒരുനാ.ള്‍ പുലരിയി.ല്‍
പൂമണം മണ്ണിലേക്കെങ്ങാ.ന്‍
ഒരുവേള മെല്ലെ കടന്നുവന്നാ.ല്‍...അന്നു
മതി,യെന്‍ മിഴിക.ള്‍ തുറക്കാ.ന്‍
.അന്നുമതി ,എന്‍ മിഴിക.ള്‍ തുറക്കാ.ന്‍!

(ശാന്തകുമാരി വിജയന്‍)

2 comments:

  1. അറിയാതെ പോകട്ടെ- ഒരുനാ.ള്‍ പുലരിയി.ല്‍
    പൂമണം മണ്ണിലേക്കെങ്ങാ.ന്‍
    ഒരുവേള മെല്ലെ കടന്നുവന്നാ.ല്‍...അന്നു
    മതി,യെന്‍ മിഴിക.ള്‍ തുറക്കാ.ന്‍.
    (ചുടലക്കളം പൂക്കളമായി തീരട്ടെ)

    ReplyDelete
  2. നല്ല കവിത ശാന്തേച്ചി..

    ReplyDelete