Monday, 12 January 2015

കവിത








മഴ ച്ചന്തം


മഴ കാണുവാനെന്തു  ചന്തം , നിലാവിന്‍റെ-
യിത.ള്‍  പൊഴിയുന്നതു പോലെ .


പുലരി തുടുക്കെ,യിരുള്‍  മാഞ്ഞു  മാഞ്ഞു പൊ.ന്‍
മലരുകള്‍  കണ്മിഴിക്കാനാ.യ്
ഒരു കൈക്കുടന്നയി.ല്‍  തൂവെളിച്ചം നിറ-
ച്ഛമ്മ വിളിക്കുമ്പോഴേക്കും,.
പൈമ്പാല്‍ കൊതി തുള്ളി എത്തും കിടാങ്ങളെ
പോലെ വന്നമ്മക്കരികി.ല്‍       
നില്‍ക്കയാണോത്തിരി പൂക്ക.ള്‍. വസന്തമായ്
എങ്ങും നിറഞ്ഞൂ ,സുഗന്ധം.
പൂക്കളില്‍  തേന്‍കണം  തേകി നിറക്കുവാ.ന്‍
തെന്നലും കൂടെ വന്നെത്തീ. 


.പ്രകൃതീശ്വരിയെ നമിച്ചു നില്‍ക്കുന്ന പൂ-
വാടിയിലേക്കു പെയ്തെത്താ.ന്‍
തൂമഴത്തുള്ളിക.ള്‍ മത്സരിക്കും പുല.ര്‍
വേളയെ.ന്‍  ജാലകച്ചില്ലി.ല്‍
തൊട്ടു ,നനഞ്ഞു നില്‍ക്കുന്നു, കണ്‍ പീലിയി.ല്‍
കുഞ്ഞുകാറ്റുമ്മ വെയ്ക്കുന്നൂ .


മഴ, കാണുവാനെന്തു .ചന്തം -- ചുഴികളി.ല്‍,
പുഴകളില്‍ ചേ.ര്‍ന്നൊഴുകാനാ.യ്
തെളിമ യാര്‍ന്നുള്ള കിനാവുപോ.ല്‍,  മണ്ണു തൊ-
ട്ടനുവാദവും  കാത്തു നില്‍പ്പൂ.
‘പോയ്‌ വരൂ ,പോയ്‌ വരൂ’ ദലമര്‍മരങ്ങളാ.യ്
യാത്രാമൊഴിയുണ്ടു മഴയി.ല്‍...


മഴ കാണുവാനെന്തു ചന്തം , കിനാവിന്‍റെ-
യഴകു ചോരുന്നതു പോലെ ...

(ശാന്തകുമാരി വിജയന്‍ )

1 comment:

  1. തെളിമ യാര്‍ന്നുള്ള കിനാവുപോ.ല്‍, മണ്ണു തൊ-
    ട്ടനുവാദവും കാത്തു നില്‍പ്പൂ.
    Manoharam ee kavitha. valare ishtamaayi.

    ReplyDelete