Wednesday, 3 April 2013

കാവ്യ കണങ്ങള്‍

           
             സ്ത്രീ
      

                   
                      1


       പെയ്തൊഴിയാതെ  ചീര്‍ത്തു നില്‍ക്കുവാന്‍   വര്‍ഷര്‍ത്തുവിന്‍
       മിഴിപ്പീലികള്‍  മാത്രം - എന്തിതിന്‍ പൊരുളാവോ!

     


                        2

      പൊന്‍ നുറുങ്ങായി   ജന്മമിരുളില്‍ കുരുങ്ങിപ്പോയ്
      എങ്കിലും പുണ്യം--ഞാനീ  മണ്ണിലാണല്ലോ   വീണൂ.
                     
                        3

      നീ  ത്യജിച്ചതാമോരോ  ജീവബിന്ദുവും   പെയ്തു -
       പെയ്ത ലിഞ്ഞിള   പുത്രപൂര്‍ണ്ണയായ്   ലസിക്കുന്നൂ...

                       4

       ക്ഷുദ്ര മാനസയെന്നു   ഹസിപ്പൂ ലോകം   ഭദ്ര -
      ദീപമൊന്നെന്നാത്മാവില്‍ കതിര്‍വീശി ടുമ്പോഴും
      താരിലെ  തുഷാരം  പോല്‍ മിഴിനീര്‍കണങ്ങളെ ന്‍
      കരളിന്‍ ദലങ്ങളെ  എണ്ണിനോക്കുന്നൂ ,വീണ്ടും

                          5

       മീന മാസത്തിന്‍ കുളിര്‍ത്തേക്കുപാട്ടിനാല്‍
       ആര്‍ദ്രമായ്‌ തീര്‍ന്ന നിലാവിന്‍ നുറുങ്ങുകള്‍
       കൈ പിടിച്ചോടിയോ   പോയ    ഹര്‍ഷങ്ങളില്‍
       വീണ്ടും  മുഖം  പൂഴ്ത്തി  നില്‍ക്കുന്നു ചേതന !

5 comments:

  1. പൊന്‍നുറുങ്ങായി ജന്മമിരുളില്‍ കുരുങ്ങിപ്പോയ്
    എങ്കിലും പുണ്യം--ഞാനീ മണ്ണിലാണല്ലോ വീണൂ.
    കവിതയിൽ ഒരു നിരാശാബോധം സ്ഫുരിക്കുന്നു. ഈ മണ്ണിൽ എല്ലാ പുണ്യവും ലഭിക്കുമാറാകട്ടെ


    ReplyDelete

  2. സര്‍,ഇതൊരു അനുഗ്രഹമായി ഭവിക്കട്ടെ.
    നമോവാകം .

    ReplyDelete
  3. വിഷു ആശംസകൾ

    ReplyDelete


  4. നന്ദി സര്‍.
    സ്നേഹ സമൃദ്ധി യുടെ പൊന്‍ കണികാണാന്‍
    ഈ ആശംസ ഒരു നിമിത്തമായ് തീരട്ടെ ...

    ReplyDelete
  5. ആര്‍ദ്രമീ നുറുങ്ങുകള്‍ ഭാവസാന്ദ്രമായേതോ
    നീര്‍മിഴിക്കണങ്ങള്‍ പോലുള്ളിലുജ്ജ്വലിക്കുന്നു

    ReplyDelete