Sunday, 23 March 2014

കഥ





                     തീവ്രം
   

 ബസ്സ്   ഓടിക്കൊണ്ടിരുന്നു.    പാതി  മയക്കത്തിലായിരുന്നു, അയാള്‍.


നാട്ടിന്‍പുറങ്ങളും    ചെറുപട്ടണങ്ങളും പിന്നിട്ട്  അതൊരു  വലിയ  നഗര ത്തിലേക്ക് കടന്നു. അയാള്‍ ഉറക്കം  വിട്ടു  പുറത്തേക്ക്  നോക്കി.ആകാശം  മുട്ടുന്ന  ബഹു നില കെട്ടിടങ്ങളും ,  റോഡുകളും  വാഹനങ്ങളും ,തിരക്കുകളില്‍ പെട്ട് ഞെരുങ്ങി  നടന്നു പോകുന്ന  ആള്‍ക്കൂട്ടവും  കണ്ട്  അയാള്‍ക്ക്‌  ഒരു വല്ലായ്മ   തോന്നി.


ബസ്സില്‍ നിന്ന് ഇറങ്ങാറായി .
ബസ്‌  സ്റ്റേഷനിലെ  തിരക്കിലേക്ക്  അയാള്‍  ബദ്ധപ്പെട്ടിറങ്ങി.

 അയാള്‍ മുന്‍പൊരിക്കലും ഈ  പട്ടണത്തില്‍ വന്നിട്ടില്ല .സഞ്ചാരിയും  എഴുത്തുകാരനുമാണ്‌ അയാള്‍.
"' ഇന്നിവിടെ തങ്ങാം "
പട്ടണങ്ങളിലെ  കാഴ്ചകള്‍  ഒരുപാട്  കണ്ടിട്ടുണ്ട്....എങ്കിലും  ഇവിടെ  എന്താണ്  ഇത്രയധികം  തിരക്ക്!

അയാള്‍ ബസ്‌  സ്റ്റേഷന് പുറത്തു  വഴിയോരത്തെ  കച്ചവടക്കാരനില്‍നിന്നുഒരു സര്‍ബ്ബത്ത്  വാങ്ങി കുടിച്ചുകൊണ്ട്  ചുറ്റും നോക്കി.
തലങ്ങും വിലങ്ങും  പാഞ്ഞു നടക്കു ന്ന ആള്‍ക്കാരെ കണ്ട്  അയാള്‍ കടക്കാരനോട് ചോദിച്ചു
" ഇന്നെന്താ ...ഇവിടെ...ഇത്രയും തിരക്ക്?"..
.
ഇതൊന്നും തനിക്കത്ര  പുത്തരിയല്ലെന്ന മട്ടില്‍  കടക്കാരന്‍ പറഞ്ഞു
"  ബോംബു ഭീഷണിയുണ്ട് .സാര്‍... ഭീകരാക്രമണം  സംശയിക്കുന്നുണ്ട്  സാര്‍..."
" ഓ, അത് ശരി.. ഇവിടെ അടുത്ത്  താമസിക്കാന്‍ ഏതാ നല്ല ഹോട്ടല്‍ ?''അയാള്‍  ആരാഞ്ഞു.
കടക്കാരന്‍ അയാളെ ഒന്ന് സൂക്ഷിച്ചു നോക്കി.

യാത്ര കൊണ്ട്  മുഷിഞ്ഞ വേഷവും, തോളത്തെ  വലിയ ബാഗും,  ഷേവ് ചെയ്തിട്ടു  ദിവസങ്ങളായ  മുഖവും ഒക്കെ കൂടി ,അയ്യാളുടെ അലസഭാവത്തെ
ഒന്ന് കൂടി പൊലിപ്പിച്ചു കാട്ടി.

കടക്കാരന്റെ കണ്ണു ഒന്ന് മിഴിഞ്ഞു....

 വെള്ളം കുടിച്ച ഗ്ലാസ്സ്  തിരിച്ചു വാങ്ങി വ ച്ച് , കടക്കാരന്‍ തിരക്കിട്ട് അകത്തേക്ക്  നടന്നു.
 പോക്കറ്റില്‍ നിന്ന് ചില്ലറ തുട്ടുകള്‍ എടുത്തു മിട്ടായി ഭരണിക്ക് മേലെ വ ച്ച് അയാള്‍ തിരിച്ചു നടന്നു.
  
     കടയില്‍  നിന്നിറങ്ങിയ  ആ സഞ്ചാരിയുടെ അടുത്തേക്ക്  ഒന്നു രണ്ടു പേര്‍
 നടന്നു വന്നു. പിന്നെയും മൂന്നു നാലു പേര്‍  വന്നു. പിന്നെ രണ്ടു   ടാക് സി ക്കാര്‍ അടുത്തു കൂടി .അടുത്ത കടകളില്‍ നിന്ന്കച്ചവടക്കാര്‍  എത്തി നോക്കി.
ബസ്‌ സ്ടാന്റില്‍  നിന്നിറങ്ങിയ  യാത്രക്കാര്‍  അവിടെ ചുറ്റി നിന്നു

 ചുരുങ്ങിയ നേരം കൊണ്ട്ഒരാള്‍ക്കൂട്ടം അവിടെ രൂപം കൊണ്ടു.

ഒരുത്തന്‍  സഞ്ചാരിയുടെ തോള്‍ സഞ്ചിക്ക് പിടുത്തമിട്ടു.
"എന്താടാ  ഇതിനകത്ത്..ബോംബാണോ .."

 ആ ചോദ്യത്തോടൊപ്പം  അയാളുടെ  ചെകിട്ടത്ത്  ആദ്യത്തെ അടി വീണു.
പിന്നെ അവിടെ നടന്നത്  എന്താണെന്ന് ഒരുത്തര്‍ക്കും  വിവരിക്കാന്‍ വയ്യ. തെരു വില്‍ ഒരു പേപ്പട്ടിയെ എന്നപോലെ   ആ മനുഷ്യനെ  ആള്‍ക്കൂട്ടം  ആക്രമിച്ചു.

ഒടുവില്‍ പോലിസ്സെത്തുംപോഴേക്ക് ആള്‍ക്കൂട്ടം   അപ്രത്യക്ഷമായിരുന്നു....

  ഒരു നനഞ്ഞ തുണിക്കെട്ട് പോലെ  റോഡിനു നടുവില്‍ അയാള്‍ കിടന്നു...അയാള്‍ക്ക്‌ ചുറ്റും ചോര തളം  കെട്ടിയിരുന്നു.

തോള്‍ സഞ്ചിയിലെ അക്ഷരങ്ങള്‍    ചോരയില്‍  കുതിര്‍ന്നു ,ചുവന്നു.


അയാള്‍ക്കു  ജീവനുണ്ടായിരുന്നോ ..
 അതു ആരും  നോക്കിയില്ല


(ശാന്തകുമാരി വിജയന്‍)

3 comments:

  1. ശ്രീ വന്ദനം.....
    സമര്‍പ്പണം,ഗുരുപാദങ്ങളില്‍.
    .

    ReplyDelete

  2. അപരിചിതമായ ഇടങ്ങളിൽ ഒറ്റയ്ക്കുപോകുമ്പോൾ സൂക്ഷിക്കണം. പ്രത്യേകിചു സാഹിത്യരോഗികൾ. കഥയ്ക്കു പുതുമയുണ്ട്‌. ആശംസകൾ

    ReplyDelete
  3. Santhechi, Katha Nannaayittundu....

    ReplyDelete