Tuesday, 28 January 2014

മീര


     മീര---ഭാവഗീതങ്ങ.ള്‍  2


ഞൊടിയിട ഞാനെന്‍റെ  ശയ്യയി.ല്‍ ചാഞ്ഞൊന്നു
മിഴിയിണ പൂട്ടുമ്പോഴേക്കും,
പ്രേമസ്വരൂപനാമെന്‍റെ നാഥ.ന്‍ പ്രിയ-
മാര്‍ന്ന കടാക്ഷങ്ങളോടെ
മിന്നലൊളി പോലെ ചാരത്തണയുന്നു
പെട്ടെന്നു ഞാനുണ.ര്‍ന്നല്ലോ
വെമ്പലാ.ര്‍ന്നൊട്ടു വിറപൂണ്ടു ദേവന്‍റെ
പാദങ്ങള്‍തൊട്ടു തലോടാ.ന്‍
മുന്നോട്ടു ചായവേ ,താമരത്താരു പോല്‍
പേലവം പാദങ്ങ.ള്‍ മാത്രം
കണ്ടേ.ന്‍ , ഒരു മാത്ര,വിദ്യുല്ലതിക പോല്‍
മാഞ്ഞു മറഞ്ഞവ.ന്‍ പോയി .
എന്‍റെ സഖിമാ.ര്‍  സുഷുപ്തിയിലാണ്ടു പോയ്‌
ഞാനുറങ്ങീല, എന്നിട്ടും
കണ്ടതില്ലേന്‍ ഗിരി ധാരിയാം കണ്ണനെ
കണ്ണും മനവും നിറയെ .

ഗോപകുമാരകനാ വനവീഥിയി.ല്‍  
ഗോക്കളെ പാലിക്കയാവാം.
നവനീതമുണ്ണുന്നു കണ്ണ.ന്‍ വിരഹിക.ള്‍
ഗോപിമാര്‍ കണ്ണീരുമു.ണ്ണും

മീരതന്‍ നാഥ.ന്‍ അവ.ന്‍ മാത്രം –ആകയാ.ല്‍ 
രാവും പകലുമോര്‍ക്കാതെ
കാത്തിരിപ്പേന്‍, ഗൃഹം വിട്ടവന്‍ ഗോക്കളു—
മൊത്തിനിയെത്തും വരേയ്ക്കും.

ശാന്തകുമാരി വിജയന്‍

(ആശയാനുവാദം)

3 comments:

  1. ഗുരുപാദങ്ങളില്‍......
    സ്നേഹപൂര്‍വ്വം.

    ReplyDelete
  2. കാത്തിരിപ്പേന്‍, ഗൃഹം വിട്ടവന്‍ ഗോക്കളു—
    മൊത്തിനിയെത്തും വരേയ്ക്കും.
    കാത്തിരിക്കുകതന്നെ. നല്ല കവിതയ്ക്ക്‌ അഭിനന്ദനഗൾ.

    ReplyDelete
  3. നല്ല വരികൾ.
    ആശംസകൾ

    ReplyDelete